മലപ്പുറം: ടെന്‍റ് തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മകൾക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് മരിച്ച നിഷ്മയുടെ അമ്മ ജെസീല പറഞ്ഞു.

നിഷ്മയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് അറിയില്ല. അവർക്ക് ആർക്കും പരിക്ക് പറ്റിയില്ല. തന്‍റെ മകൾ മാത്രമാണ് അപകടത്തിൽപ്പെട്ടത്.

ഇത്രയും സുരക്ഷിതമല്ലാത്ത ഹട്ടിൽ താമസിക്കാൻ പെർമിറ്റ് ഉണ്ടായിരുന്നോ. എന്തുകൊണ്ടാണ് തന്‍റെ മകൾക്ക് മാത്രം അപകടം സംഭവിച്ചത്. ഹട്ടിലുണ്ടായിരുന്ന മറ്റുള്ളവർക്ക് ഒന്നും സംഭവിച്ചില്ലല്ലോയെന്നും ജെസീല ചോദിച്ചു.

അപകടത്തിന്‍റെ വ്യക്തമായ കാരണം അറിയണം. നീതി കിട്ടണം. മകളുടെ കൂടെ പോയ ആർക്കും ഒന്നും പറ്റിയിട്ടില്ല. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.

യാത്ര പോയതിന് ശേഷം മൂന്ന് തവണ മകൾ ഫോണിൽ സംസാരിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണെന്ന് പറഞ്ഞു. പിന്നീട് വിളിച്ചപ്പോൾ റേഞ്ച് കിട്ടിയിരുന്നില്ലെന്നും അവർ പ്രതികരിച്ചു.