കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 195 രൂപയും പവന് 1,560 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 8,610 രൂപയും പവന് 68,880 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 7,060 രൂപയായി. വെള്ളി വില ഒരു രൂപ കുറഞ്ഞു 107 ആയി.

24 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ബാങ്ക് നിരക്ക് കിലോഗ്രാമിന് 95 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്‌ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3148 ഡോളറാണ്.

താരിഫ് നിരക്ക് സംബന്ധിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മുൻ തീരുമാനം പിൻവലിച്ചതോടെ വ്യാപാരയുദ്ധത്തില്‍ അയവ് വന്നതും അതോടൊപ്പം വന്‍കിട നിക്ഷേപകര്‍ ലാഭമെടുത്ത് പിരിഞ്ഞതും സ്വര്‍ണത്തിന് വില കുറയാന്‍ കാരണമായി.


2950 ഡോളര്‍ വരെ അന്താരാഷ്‌ട്ര വില കുറഞ്ഞേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്‌ദുൾ നാസര്‍ പറഞ്ഞു.