ജബൽപുർ: കേണൽ സോഫിയ ഖുറേഷിക്കെതിരേ വിദ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആർ ദുർബലമെന്നു മധ്യപ്രദേശ് ഹൈക്കോടതി.

മന്ത്രിയെ സഹായിക്കുന്ന വിധത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നു കോടതി കുറ്റപ്പെടുത്തി. കേസ് അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കുമെന്നു ജസ്റ്റീസ് അതുൽ ശ്രീധരൻ, അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.


ഭീകരരുടെ സഹോദരി എന്നാണു കേണൽ സോഫിയ ഖുറേഷിയെ മന്ത്രി വിജയ് ഷാ അധിക്ഷേപിച്ചത്. അപമാനകരവും അപകടകരവുമാണു മന്ത്രിയുടെ പരാമർശമെന്നു കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ചിരുന്നു.