കൽപ്പറ്റ: ജില്ലയിൽ വിജയികളായ മുഴുവൻ കുട്ടികൾക്കും അവസരം ലഭിക്കത്തക്കവിധത്തിൽ മാനവിക വിഷയങ്ങളിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കണമെന്നും രക്ഷിതാക്കളുടെയും കുട്ടികളുടേയും ആശങ്കയകറ്റുന്നതിനുള്ള ക്രിയാത്മക ഇടപെടൽ സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും എകെഎസ്ടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലയിൽ എസ്എസ്എൽസി പാസായ മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനത്തിനാവശ്യമായ പ്ലസ് വണ്‍ സീറ്റുകൾ നിലവിലില്ല. പത്താം ക്ലാസ് പരീക്ഷയെഴുതിയ 11,640 വിദ്യാർഥികളിൽ 11,592 പേർ വിജയികളായി. സേ പരീക്ഷ കഴിയുന്പോഴുള്ള അപേക്ഷകരും അണ്‍ എയ്ഡഡ് സ്കൂളുകളിൽ നിന്നുള്ള അപേക്ഷകരും കൂടി ചേരുന്പോൾ കുട്ടികളുടെ എണ്ണം വീണ്ടും വർധിക്കും.

ഹയർസെക്കൻഡറിയിൽ 61 സ്കൂളുകളിലായി 9,000 വും വിഎച്ച്എസ്ഇൽ 10 സ്കൂളുകളിലായി 840 ഉം ഐടിഐയിൽ മൂന്ന് ഇടങ്ങളിലായി 536 ഉം പോളി ടെക്നിക്കിൽ മൂന്ന് ഇടങ്ങളിലായി 660 ഉം സീറ്റുകളടക്കം ജില്ലയിൽ 11,036 സീറ്റുകളാണ് ആകെയുള്ളത്. ഇതിൽ ഐടിഐ, പോളി ടെക്നിക്ക് എന്നിവയിൽ മറ്റു കുട്ടികളടക്കം അപേക്ഷിക്കുന്പോൾ സീറ്റുകൾ ഗണ്യമായി കുറയും.

വിദ്യാർഥികൾക്ക് താരതമ്യേന എളുപ്പമായിട്ടുള്ള മാനവിക വിഷയങ്ങളിൽ ജില്ലയിൽ ബാച്ചുകൾ കുറവാണ്. സംസ്ഥാന പ്രസിഡന്‍റ് കെ.കെ. സുധാകരൻ, ജില്ല ഭാരവാഹികളായ ശ്രീജിത്ത് വാകേരി, വി.ആർ. പ്രകാശ്, എൻ.വി. കരുണാകരൻ എന്നിവർ പ്രസംഗിച്ചു.