കുമളി: പീഡനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് പോലീസ് പാലക്കാട് സ്വദേശിയായ 36കാരനെ ഇന്നലെ രാവിലെ കുമളിയിൽനിന്ന് കസ്റ്റഡിയിലെടുത്തു.

ഓണ്‍ലൈനിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചതായുള്ള പരാതിയിലാണ് നടപടി. കുഴൽപ്പണ ആരോപണവും പറയപ്പെടുന്നുണ്ട്. ദിവസങ്ങളായി കോഴിക്കോട് പോലീസ് കുമളിയിൽ തങ്ങി യുവാവിനെ നിരീക്ഷിച്ചുവരികയായിരുന്നു. കുമളിയിൽ സ്ഥാപനം നടത്തുന്ന യുവാവ് പല സ്ഥലങ്ങളിലും കറങ്ങി നടന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ലാപ്ടോപ്പ് കസ്റ്റഡിയിലെടുത്ത് കൂടുതൽ തെളിവ് ശേഖരിക്കാനാണ് പോലീസ് നീക്കം. കുമളിയിൽ കുടുംബമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവാവ്.