അടൂർ: ഏനാത്ത് സ്വദേശിനിയായ വീട്ടമ്മയുടെ ഫോണിലേക്ക് വാട്‌സാപ്പ് സന്ദേശമായി അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും അയച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയില്‍ വീട്ടില്‍ അജിന്‍കുമാറാണ് (23) അറസ്റ്റിലായത്. വീട്ടമ്മയുടെ മൊബൈല്‍ ഫോണിലെ വാട്ട്‌സ് ആപ്പിലേക്ക് 12ന് രാത്രി യാണ് 140 ഓളം അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും വന്നത്. പിറ്റേന്ന് രാവിലെ ഏഴിനാണ് ഇവര്‍ സന്ദേശം ശ്രദ്ധിച്ചത്. തുടര്‍ന്ന് അടുത്ത ബന്ധുക്കളെ വിവരമറിയിച്ചു.

അയച്ച ആളുടെ ഫോണ്‍ നമ്പരിലേക്ക് വിളിച്ചപ്പോൾ, അയാളുടെ ഫോണിലെ മെസഞ്ചറില്‍ സന്ദേശവും വീട്ടമ്മയുടെ ഫോണ്‍ നമ്പരും ആരോ ഇട്ടുകൊടുത്തുവെന്നും, തുടര്‍ന്ന് ഈ നമ്പരിലേക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചുവെന്നും മറുപടി നല്‍കിയശേഷം ഫോണ്‍ കട്ട് ചെയ്തതായി വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.

പോലീസ് ഇന്‍സ്പെക്ടര്‍ എ. ജെ. അമൃത് സിംഗ് നായകം, എസ് സിപിഒ ഷൈന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബിഎന്‍എസിലെയും ഐടി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്.